സംഘപരിവാര്‍ അജണ്ടയുമായി ഹാദിയയുടെ വീട്ടില്‍ കയറിപ്പറ്റി രാഹുല്‍ ഈശ്വര്‍; അമ്മയുടെ വാദം മാത്രം ചിത്രീകരിക്കുന്ന രാഹുലിനോട് ഹാദിയയുടെ മറുപടി: ”ഞാന്‍ ഇസ്ലാം മതവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്നു, എന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടും”

തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍, സംഘപരിവാര്‍ അജണ്ടയുമായി ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വര്‍. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രവേശനില്ലാത്ത ഹാദിയയുടെ വീട്ടിലേക്കാണ് രാഹുല്‍ ഈശ്വറിന്റെ കടന്നുകയറ്റം. ഹാദിയയുടെ വീട് സന്ദര്‍ശിക്കുന്നതിനിട രാഹുല്‍ എടുത്ത സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവുകയാണ്.

ഹാദിയയുടെ അമ്മയുടെ അഭിമുഖം ചിത്രീകരിക്കുന്നതിനായാണ് രാഹുല്‍ ആ വീട്ടിലെത്തിയത്. എന്നാല്‍ താന്‍ ഇസ്ലാം മതത്തില്‍ തന്നെ ഉറച്ച നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി, ഹാദിയയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്ന് ഹാദിയ രാഹുലിനോട് ചോദിക്കുന്നു.

‘എന്റെ ജീവിതം ഇങ്ങനെ മതിയോ..ഇതാണോ എനിക്കുള്ള ജീവിതം? ഇതാണ് എനിക്ക് ചോദിക്കാനുള്ളത്’-ഹാദിയ ചോദിക്കുന്നു. വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ട് എന്നും ഹാദിയ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹാദിയ ചോദിക്കുന്നു. എന്നാല്‍ ഹാദിയയെ മുഴുവന്‍ പറയാന്‍ രാഹുല്‍ അനുവദിക്കുന്നില്ല.

ലവ്ജിഹാദ് ടേപ്‌സ് എന്ന പേരിലാണ് രാഹുല്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

തനിക്ക് മരണം വരെ മുസ്ലിമായി തുടരണമെന്നാണ് ആഗ്രഹമെന്നും തന്നെ ആരും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ഹാദിയ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ സന്ദര്‍ശനം. റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News