കാവ്യയ്ക്കും നല്‍കില്ല ; ആ ആയിരം കോടി ദിലീപ് എന്ത് ചെയ്യും

ജയില്‍വാസം തുടരുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പും ചോദ്യ ചിഹ്നമാവുകയാണ്. ദിലിപ് ജയിലിലായപ്പോള്‍ ബിസിനസും മറ്റും കാവ്യയെ ഏല്‍പ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ അന്വേഷണ സംഘം കാവ്യക്കെതിരായ കുരുക്ക് കൂടി മുറുക്കിയതോടെ ദിലിപിന്‍റെ സാമ്പത്തിക സാമ്രാജ്യവും പ്രതിസന്ധിയിലാണ്. കാവ്യയിലേക്ക് ബിസിനസ് സാമ്രാജ്യം മാറ്റുന്നത് ഈ ഘട്ടത്തില്‍ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ദിലീപ്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സിനിമാ നിര്‍മ്മാണ, വിതരണ കമ്പനികള്‍, ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്‍, തുടങ്ങി 1000 കോടിയുടെ ബിസിനസ് ഇടപാടുകള്‍ ദിലീപിന് ഉണ്ടെന്നാണ് സിനിമാ ലോകത്തിന്‍റെ ഏകദേശ കണക്ക്. മാനേജര്‍ അപ്പുണ്ണിയും, അനുജന്‍ അനൂപുമാണ് കാര്യങ്ങള്‍ നോക്കുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായതിനാല്‍ അപ്പുണ്ണിക്കും പരിമിതികള്‍ ധാരാളമാണ്.

ദിലീപ് ജയിലിലായിട്ട് രണ്ട് മാസം പിന്നിട്ടു. ഇതിനിടെ മൂന്ന് തവണ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. ദേ പുട്ടും, ഡി സിനിമാസും പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ജനരോഷം ഉയരുകയും ചെയ്തിരുന്നു. ദേ പൂട്ടിന്‍റെ ശാഖകള്‍ പലയിടത്തും ആക്രമിക്കപ്പെട്ടു. ഡി സിനിമാസിന്‍റെ ഭൂമി കയ്യേറ്റത്തില്‍ അന്വേഷണം ഇപ്പോ‍ഴും പുരോഗമിക്കുകയാണ്. ബിസിനസ് പങ്കാളി കൂടിയായ നാദിര്‍ഷയും സംശയ നി‍ഴലിലായതാണ് ദിലീപിനെ ശരിക്കും കുടുക്കിയത്.

ഇരുവരും ചേര്‍ന്നാണ് ബിസിനസുകളെല്ലാം നിയന്ത്രിച്ചിരുന്നത്. ഇനി ജാമ്യം കിട്ടിയാലും ദേ പുട്ട് പോലുള്ള സ്ഥാപനങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ ക‍ഴിയും എന്നതും ദിലീപിന് മുന്നില്‍ ഉയരുന്ന ചോദ്യമാണ്. ആളുകളുടെ ഭാഗത്ത് നിന്ന് ആദ്യം ലഭിച്ച രീതിയിലുള്ള മികച്ച പ്രതികരണം ലഭിക്കില്ല എന്ന് ദിലീുപിനും അരിയാം . അതുകൊണ്ട് തന്നെ ആയിരം കോടി വിലയുള്ള വലിയ ചോദ്യം കൂടി ജയില്‍ ജിവിതം ദിലീപിന് മുന്നില്‍ വെക്കുന്നുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News