കബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിന് ജീവന്റെ തുടിപ്പ്; കുട്ടി വീണ്ടും ഐ സി യു വില്‍

കോഴിക്കോട്: കബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിനെ കുളിപ്പിക്കുന്നതിനിടെയാണ് ജിവന്റെ തുടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് കര്‍മ്മങ്ങളിലേക്ക് കടക്കാതെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ 22 ആഴ്ച പ്രായമുളള, മാസം തികയാതെ പ്രസവിച്ച ആണ്‍കുട്ടിയിലാണ് ജീവന്റെ തുടിപ്പ് കണ്ടത്.

കണ്ണംപറമ്പ് പളളിയ്ക്ക് സമീപത്തെ മുറിയില്‍ കുളിപ്പിക്കാന്‍ കിടത്തിയപ്പോള്‍ തലയ്ക്ക് തൊട്ടതോടെയാണ് ശരീര ചലനം വ്യക്തമാവുകയായിരുന്നു. കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ബന്ധുവും സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രസവവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പേരാമ്പ്ര സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.

കുട്ടി ഇപ്പോള്‍ ഐ സി യു വില്‍ ചികിത്സയിലാണ്. സസ്പെന്റഡ് ആനിമേഷന്‍ എന്ന മരണതുല്യമായ ്്അബോധാവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വസനവും മിടിപ്പും ഉണ്ടാവില്ല. ഇതാണ് ഈ കുട്ടിക്കും സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News