കല്യാണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ

തൃശൂര്‍: തൃശൂര്‍ ചേലക്കരയില്‍ വയോധികയെ കൊന്ന് ചാക്കിലാക്കി മൃതദേഹം കാട്ടിലുപേക്ഷിച്ചു. മൂന്ന് ദിവസം മുമ്പ് കാണാതായ പുലക്കോട് കോട്ടപ്പുറം ഒടവത്തൊടി കല്യാണിയാണ് കൊല്ലപ്പെട്ടത്.

മൃതശരീരത്തില്‍ നിന്ന് മാലയും വളകളും കാണാതായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മോഷണശ്രമത്തിനിടെ കല്യാണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് ദിവസം മുമ്പാണ് ചേലക്കര പുലക്കോട് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപതു കാരിയായ കല്യാണിയെ കാണാതായത്. രണ്ട് ആണ്‍മക്കളുള്ള കല്യാണിയുടെ രണ്ട് മക്കളും വീട്ടില്‍ നിന്ന് മാറിയാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാര്‍ത്തയറിഞ്ഞെത്തിയ ബന്ധുക്കള്‍ മൃതദേഹം കല്യാണിയുടേതെന്ന് തിരിച്ചറിഞ്ഞു. തലയ്ക്ക് കക്ഷതമേറ്റ നിലയില്‍ കാടിനുള്ളിലായിരുന്നു ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. കല്യാണി ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.

മോഷണശ്രമത്തിനിടെ കല്യാണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രഥമിക നിഗമം. തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര സംഭവസ്ഥലത്തെത്തി.

ഡോഗ് സ്‌ക്വാഡിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് തെളിവെടുപ്പ് നടത്തി. കല്യാണിയുടെ വീടിനു സമീപത്തേക്കാണ് പോലീസ് നായ മണംപിടിച്ചെത്തിയത്. കൊലപാതകത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News