‘മോസ് ആന്‍ഡ് ക്യാറ്റി’ല്‍ നിന്ന് ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പ്; ദിലീപേട്ടന്‍ വിളിച്ച് ശപിക്കരുതെന്ന് പറഞ്ഞു; ഷംന കാസിം ജെബി ജംഗ്ഷനില്‍

ഫാസില്‍-ദിലീപ് ടീമിന്റെ മോസ് ആന്‍ഡ് ക്യാറ്റ് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പാണെന്ന് നടി ഷംന കാസിം. താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതില്‍ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംനയുടെ തുറന്നുപറച്ചില്‍.

ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.

എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു.

തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു. ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ച് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.

ഷംന കാസിം പങ്കെടുക്കുന്ന ജെബി ജംഗ്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30ന് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here