യുവതിക്കെതിരെ അശ്ലീല പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

മലപ്പുറം: നവമാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. ഒട്ടുംപുറം സ്വദേശി ട്രക്കര്‍ ഹംസക്കോയയുടെ മകന്‍ റിയാസാണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്.

കോര്‍മ്മന്‍ കടപ്പുറം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ ഇയാള്‍ പ്രചരണം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് താനൂര്‍ സിഐക്ക് പരാതി നല്‍കിയത്.

ഇതേ യുവതി നേരത്തെയും ലീഗ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ എത്തിയ വേളയില്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കിയത് വളരെ മോശമായ രീതിയിലായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.

വി അബ്ദുറഹ്മാന്‍ എംഎല്‍എയുമായി ചേര്‍ത്തും അശ്ലീല പ്രചാരണം നടത്തി. മാത്രമല്ല ചാപ്പപ്പടിയില്‍ വച്ച് പലതവണ ലീഗ് പ്രവര്‍ത്തകര്‍ റാഷിദയുടെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞിട്ടുമുണ്ട്.

മാര്‍ച്ച് 12ന് ചാപ്പപ്പടി മേഖലയില്‍ മുസ്ലിം ലീഗ് കലാപ സമാനമായ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ലീഗ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് യുവതി പറഞ്ഞതോടെയാണ് മുസ്ലിം ലീഗ് ക്രിമിനലുകളുടെ മുഖ്യ ശത്രുവായി മാറിയത്. പിന്നീടങ്ങോട്ട് അസഭ്യം പറയലും, അശ്ലീല പ്രചാരണവുമായിരുന്നു. പലതവണ പരാതി നല്‍കിയെങ്കിലും ഫലം ഇല്ലായിരുന്നു.

എന്നാല്‍ നവമാധ്യമത്തിലൂടെ മ്ലേച്ഛമായ രീതിയില്‍ യുവതി അപമാനിച്ചതിനെ തുടര്‍ന്ന് സ്ത്രീകളെ സമൂഹത്തിനു മുന്നില്‍ മോശമായി ചിത്രീകരിച്ചുവെന്ന ഐപിസി 354/എ4 ആക്ട് പ്രകാരമാണ് ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here