മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞുമായി യുവതി റോഡില്‍; ദളിത് കുടുംബത്തിനെതിരെ ആര്‍.എസ്.എസ്, ബിജെപി അതിക്രമം

കൊട്ടാരക്കരയില്‍ ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകര്‍ ദളിത് കുടുംബത്തിന്റെ വഴിയടച്ച് അതിക്രമം നടത്തിയതായി പരാതി.

ഉമ്മന്നൂര്‍ പഞ്ചായത്തിലെ തേവന്നൂരിലെ പങ്കിയുടെ കുടുംബത്തെയാണ് ബിജെപി പ്രവര്‍ത്തകര്‍ പെരുവഴിയിലാക്കിയത്.

മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞുമായി യുവതിയും റോഡില്‍ കഴിയുകയാണ്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും ഇവര്‍ വിഛേദിച്ചു.

ഇന്നലെ രാവിലെയാണ് പത്തോളം വരുന്ന ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകര്‍ പങ്കിയുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചത.

65 വര്‍ഷമായുള്ള നടവഴിയാണ് കോടതിയുടെ അന്തിമ വിധി വരും മുന്‍പ് കെട്ടിയടച്ചത്. പങ്കിയുടെ മകള്‍ സുഭദ്രയുടെ മാസം തികയാതെ പ്രസവിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞും മകനും പങ്കിയുടെ മരുമകനും ഉള്‍പ്പടെ എല്ലാവരും വെയിലും മഴയും ഏറ്റ് റോഡരികില്‍ കഴിയുകയാണ്

പങ്കിയുടെ രണ്ടര സെന്റ് ഭൂമിയിലേക്കുള്ള വഴിയില്‍ അയല്‍വാസിയായ അനിലും കുടുമ്പവും ശോച്യാലയം നിര്‍മ്മിച്ചതിനെ തുടര്‍ന്ന് അനിലിന്റെ വസ്തുവില്‍ കൂടി തന്നെയായിരുന്നു പങ്കിയും കുടുമ്പവും നടന്നിരുന്നത്.

എന്നാല്‍ തങ്ങളുടെ വസ്തുവിലുടെ നടക്കരുതെന്നു കാട്ടി അനില്‍ കോടതിയില്‍ നിന്ന് ഇടകാല ഉത്തരവ് സമ്പാദിക്കുകയും ഇതിന്റെ മറവില്‍ മതില്‍ കെട്ടിയടക്കുകയായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പത്മകുമാരിയമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News