രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിലുടെ മലയാളത്തില്‍ മിന്നിത്തിളങ്ങിയ മൈഥിലി ശക്തമായി തിരിച്ചുവരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദന്റെ പാതിരാക്കാലത്തിലെ ശക്തമായ കഥാപാത്രം മൈഥിലിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവാകും.
ചിത്രം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ചിത്രത്തിന്റെ സെന്‍സറിംഗ്് കഴിഞ്ഞു. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
അതിനിടയിലാണ് ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ പ്രിയനന്ദന്‍ തന്നെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പാതിരകാലം കോൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ
2017 നവംബർ 10 മുതൽ 17 വരെ കോൽക്കത്തയിൽ നടക്കുന്ന 23 ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” പാതിരകാലം” തെരഞ്ഞെടുത്തിരിക്കുന്നു. മുഖ്യ വിഭാഗമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കാണ് (ഇന്നവേറ്റിങ്ങ് മൂവിങ്ങ് ഇമേജസ് ) ആജ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ.മുരളി മാട്ടുമ്മൽ നിർമ്മിച്ച് പ്രിയനന്ദനൻ സംവിധാനം ചെയ്ത ” പാതിര കാലം” തെരഞ്ഞെടുത്തത്. സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ പി.എൻ.ഗോപീകൃഷ്ണനും ഡയറക്ടർ ഓഫ് ഫോട്ടോ ഗ്രാഫി അശ്വഘോഷനും ആണ്. മണ്ണ്, മനുഷ്യൻ, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ പ്രശ്നവത്ക്കരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യകഥാപാത്രമായ ജഹനാരയെ മൈഥിലി അവതരിപ്പിക്കുന്നു. കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത് രവി, ബാബു അന്നൂർ, ജെ.ഷൈലജ, രജിത മധു, ജോളി ചിറയത്ത് എന്നിവർക്കൊപ്പം നാടകരംഗത്തെ പരിചയ സമ്പന്നരും പാതിര കാലത്തിൽ അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പാരമ്പര്യമുള്ളതുമായ കൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കാണ്
പാതിരകാലം തെരഞ്ഞെടുത്തിട്ടുള്ളത്
ഒപ്പം നിന്നവർക്ക്
നിൽക്കുന്നവർക്ക്
സിനിമാ സലാം
ജഹനാര ഹുസൈന്റെ ഇരുളാണ്ട് പോയ ഒരു കാലത്തിലെ സത്യത്തിലേക്കെന്ന കുറിപ്പുമായി മൈഥിലിയും സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here