പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

ദില്ലി: ദില്ലിയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. വടക്കുകിഴക്കന്‍ ദില്ലിയിലെ ഹാര്‍ഷ് വിഹാറിലാണ് യുവാവിനെ ഒരുസംഘം അടിച്ചുകൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്. സന്ദീപ് എന്നയാളെ ഇവര്‍ മര്‍ദ്ദിച്ച് കൊന്നത്. വടി കൊണ്ടും കല്ല് ഉപയോഗിച്ചുമാണ് സംഘം യുവാവിനെ ആക്രമിച്ചത്.

നിസാരതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സന്ദീപുമായി മൂന്ന് പ്രതികളും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പരസ്പരം കൊല്ലുമെന്ന് ഇരുവരും ഭീഷണിയും മുഴക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here