നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; പ്രധാന സാക്ഷി കൂറുമാറി; കാര്യങ്ങള്‍ ദിലീപിന്റെ വഴിക്കോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊഴിമാറ്റി കേസിലെ മുഖ്യസാക്ഷി. മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊ‍ഴിയിലാണ് പ്രധാനസാക്ഷി മൊ‍ഴി മാറ്റിയത്.

ഒരു മാസം മുമ്പാണ് സാക്ഷി മൊഴി മാറ്റി നല്‍കിയത്. ആലപ്പുഴ സ്വദേശിയായ ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളിയാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. സാക്ഷി മൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു.

നിര്‍ണായകം

കേസില്‍ നിര്‍ണായകമായ മൊഴിയാണ് ലക്ഷ്യയിലെ ജീവനക്കാരന്റേത്. പള്‍സര്‍ സുനി ലക്ഷ്യയിലെത്തി പണം കൈപ്പറ്റിയെന്നതടക്കമുള്ള തെളിവുകളെ മൊഴിമാറ്റം ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജേഷും ലക്ഷ്യയിലെത്തിയത് താന്‍ കണ്ടുവെന്നായിരുന്നു ഇയാള്‍ പൊലീസിന് മൊ‍ഴി നല്‍കിയിരുന്നത്. എന്നാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊ‍ഴിയില്‍ ഇയാള്‍ പള്‍സര്‍സുനിയും വിജേഷും ലക്ഷ്യയിലെത്തിയത് കണ്ടിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

അതേസമയം ഇയാളുടെ മൊ‍ഴി മാറ്റത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ദിലീപ് ജയിലില്‍ നിന്നിറങ്ങുന്നതിനു മുന്‍പാണ് ഇയാള്‍ മൊ‍ഴി മാറ്റി പറഞ്ഞിരിക്കുന്നത്.നേരത്തെ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

കാവ്യയുടെ ഡ്രൈവറുടെ ഫോണില്‍ നിന്ന് ലക്ഷ്യയിലെ ജീവനക്കാരന്‍റെ ഫോണിലേയ്ക്ക് നാല്‍പ്പതോളം കോളുകള്‍ പോയിരുന്നതായും കണ്ടെത്തി.ഇതെല്ലാം സാക്ഷിയുടെ മൊ‍ഴി മാറ്റത്തിന് കാരണമായിട്ടുണ്ടൊ എന്നാണ് പോലീസ് പരിശോധിച്ചു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News