ചോദ്യങ്ങള്‍ ക്യാമറയിലൂടെ ഭാര്യയുടെ മുന്നിലെത്തും; ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി തിരിച്ചെത്തും; സഫീറും ഭാര്യയും നടത്തിയ അത്യാധുനിക കോപ്പിയടി ഇങ്ങനെ

മൈക്രോ കാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത്… ഇങ്ങനെ ഹൈടെക്ക് ഉപകരണങ്ങളാണ് മലയാളി IPS ഉദ്യോഗസ്ഥന്‍ സഫീര്‍ കരീം സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ചത്. ഭാര്യ ജോയ്‌സി ജോയ്‌സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി.

 ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളില്‍ 

ചോദ്യങ്ങള്‍ ക്യാമറയില്‍ സ്‌കാന്‍ ചെയ്ത് ഹൈദരാബാദിലുള്ള ഭാര്യയുടെ മുന്നിലെത്തും. ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി തിരിച്ചെത്തും. ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ കാമാറ കരീം നെഞ്ചില്‍ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പര്‍ ഈ ക്യാമറ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുളള ജോയ്‌സി ജോയ്‌സിനു മുന്നില്‍ എത്തിക്കും.

ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്‌സി പറയും. ജോയ്‌സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളില്‍ എത്തും. ജോയ്‌സി പറഞ്ഞത് വ്യക്തമായില്ലെങ്കില്‍ ഒരു കടലാസില്‍ സഫീര്‍ പെന്‍സില്‍ കൊണ്ട് അടയാളം കാണിക്കും.

ഇത് ക്യാമറ സ്‌കാന്‍ ചെയ്ത് ജോയിസിയുടെ ലാപ്‌ടോപ്പില്‍ എത്തിക്കും. ഉടന്‍ തന്നെ ഉത്തരം വ്യക്തമായ രീതിയില്‍ ജോയ്‌സി ഒരാവര്‍ത്തി കൂടി പറയും.

ജോയ്‌സിയെ സഹായിക്കാന്‍ ഹൈദരാബാദില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അശോക്‌നഗറില്‍ ലാ എക്‌സലന്‍സ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ കോച്ചിംഗ് സെന്റര്‍ നടത്തിവരുന്ന ഡോ. പി ആര്‍ രാംബാബു.

രാംബാബുവാണ് ജോയ്‌സിക്കുവേണ്ട ഹൈടെക് സപ്പോര്‍ട്ട് നല്‍കി കൊണ്ടിരുന്നത്. രണ്ടു കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡ് മറ്റു ചില ഉപകരണങ്ങള്‍ എന്നിവയയാണ് സഫീറിന് ഉത്തരങ്ങള്‍ അയച്ചുകൊടുക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്.

ഹൈദരാബാദ് പൊലീസാണ് ജോയ്‌സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി. ഇവരില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.

തിരുന്നല്‍വേലിയില്‍ അഡീഷണല്‍ സൂപ്രണ്ട് പൊലീസ് ആയി ജോലി നോക്കി വരികയായിരുന്നു സഫീര്‍ കരീം. 2015 ലാണ് തമിഴ്‌നാട് കേഡര്‍ ഐപിഎസ് ആയി സഫറിന് സെലക്ഷന്‍ കിട്ടുന്നത്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയിലാണ് സഫര്‍ ഐപിഎസ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News