മദ്യലഹരിയില്‍ ഗര്‍ഭിണിയെയും സഹായിക്കാനെത്തിയ പൊലീസുകാരെയും ആക്രമിച്ച പ്രതികള്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിയായ യുവതിയെ മദ്യലഹരിയില്‍ ആക്രമിച്ചു. കണ്ണനല്ലൂര്‍ സ്വദേശിനി തസ്ലിമയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമികളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ പോലീസിനേയും ആക്രമിച്ചു.

കൊല്ലം ആനന്ദവല്ലീശ്വരത്ത് കാറില്‍ വരികയായിരുന്ന അനസ് തസ്ലീമ ദമ്പതികളെയാണ് തങ്ങളുടെ കാറില്‍ ഇടിച്ചെന്നാരോപിച്ച് ഇന്നേവയില്‍ എത്തിയ നാലംഗ സംഘം മദ്യ ലഹരിയില്‍ ആക്രമിക്കുകയായിരുന്നു.

ഗര്‍ഭിണിയായ തസ്ലിമയുടെ ഉദരത്തില്‍ ചവിട്ടിയതായി തസ്ലിമയും ഭര്‍ത്താവ് അനസും പറഞ്ഞു.നീണ്ടകര പഞ്ചായത്തംഗം അന്റോണിയോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സംഭവമറിഞ്ഞെത്തിയ കൊല്ലം വെസ്റ്റ്‌പോലീസിനേയും ആക്രമിച്ചു,റോഡില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ എത്തിച്ച ശേഷവും അക്രമം തുടര്‍ന്നു പോലീസിനെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.പരിക്കേറ്റ പോലീസുകാര്‍ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here