പദ്മാവതിയെ നേരിടാന്‍ ബന്ദ് പ്രഖ്യാപിച്ച് ചിറ്റോര്‍ഗഡി

ജെയ്പൂര്‍: ജെയ്പൂരിലെ ചിറ്റോര്‍ഗഡിയില്‍ പദ്മാവതി റിലീസ് ദിവസം ബന്ദ്്. ഡിസംബര്‍ ഒന്നിന് ആണ് ചിത്രത്തിന്റെ റിലീസ്.

അന്നാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൗഹാര്‍ സ്മൃതി സംസ്താന്‍ എന്ന സംഘടനയാണ് ബന്ദ് പ്രഖ്യാപിച്ചത്.

സിനിമയ്‌ക്കെതിരെ രജപുത് വിഭാഗക്കാര്‍ ചിറ്റോര്‍ഗഡില്‍ പ്രതിഷേധ പ്രകടനം നടത്തി. സിനിമയില്‍ നിന്നും രാജ്ഞിയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് രജപുത്തരുടെ ആവശ്യം.

ചിത്രം ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സെന്‍സര്‍ ബോര്‍ഡിനും ഇലക്ഷന്‍ കമ്മീഷനും കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

അലാവുദ്ദീന്‍ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം.

സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആശങ്ക പങ്കു വെച്ച് കൊണ്ട് ക്ഷത്രിയ രാജ്പുത് വംശങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here