രാജീവ് വധക്കേസ്; ഉദയഭാനുവിനെ മുതലമടയിലെത്തിച്ച് തെളിവെടുത്തു

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനുവിനെ പാലക്കാട് മുതലമടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

മുതലമടയില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടിലെ തര്‍ക്കമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഈ സ്ഥലത്തിന് വേണ്ടി 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഇടനിലക്കാരനായ രാജീവ് മുഖാന്തിരമാണ് ഉദയഭാനു നല്‍കിയത്. പിന്നീട് സ്ഥലമിടപാട് മുടങ്ങിയെങ്കിലും പണം തിരിച്ചുനല്‍കിയിരുന്നില്ല, ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

സ്ഥലമിടപാടിനായി രണ്ടു തവണ മുതലമടയില്‍ വന്നിരുന്നതായി ഉദയഭാനു പൊലീസിനോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍മാരായ ഡിവൈഎസ്പി പി ഷംസുദീന്‍, സിഐ എസ്പി സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News