കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് പാണക്കാട് ബഷീര്‍ അലി തങ്ങള്‍ സരിതയെ കണ്ടു; പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടട് യു ഡി എഫിനെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ പ്രതിക്കൂട്ടിലായ കണ്ടെത്തലുകള്‍ മുസ്ലിം ലീഗിനേയും പ്രതിസന്ധിയിലാക്കുന്നതാണ്.

പാണക്കാട് ബഷീറലി തങ്ങളുടെ പേരും ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. സരിതയുടെ പരാതികള്‍ എന്ന നിലയില്‍ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള ഭാഗത്താണ് പാണക്കാട് ബഷീറലി തങ്ങളുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

‘പാണക്കാട് ബഷീര്‍ അലി തങ്ങള്‍. ശ്രീ. കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് അവര്‍ അദ്ദേഹത്തെ കണ്ടു. അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. പ്രോജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയെന്ന് പറഞ്ഞാണ്. ലൈംഗികമായി പീഡിപ്പിച്ചു. ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നു. അവര്‍ക്കെല്ലാം പദ്ധതിയേക്കാള്‍ അവരെ ചൂഷണം ചെയ്യുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം’ എന്നാണ് സരിതയുടെ കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്.

നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയുമുണ്ട്. നേരത്തെ സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ബഷീറലി തങ്ങളും സരിതയെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here