വാട്സ്ആപ്പിലൂടെ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഇന്തോനേഷ്യയില്‍ നിരോധനം വരുന്നു

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ ചില മേഖലകളില്‍ വാട്‌സ് ആപ്പിന് നിരോധനമേര്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യ ഇക്കാര്യത്തില്‍ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്തോനേഷ്യന്‍ ഭരണകൂടം വാട്ട്‌സ്ആപ്പ് നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ജിഫ് ഫയലുകള്‍ എന്‍ക്രിപ്റ്റായി അയക്കാനുള്ള സംവിധാനം പിന്‍വലിക്കാന്‍ വാട്ട്‌സ്ആപ്പ് തയ്യാറാകണം എന്ന് ഇന്തോനേഷ്യ ആവശ്യപ്പെട്ടിരുന്നു.

അല്ലാത്തപക്ഷം വാട്‌സ്ആപ്പിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയിരുന്നു. വാട്ട്‌സ്ആപ്പിലെ ജിഫ് വഴി നടക്കുന്ന പ്രചരണത്തിന് ഉപയോഗിക്കുന്നത് മൂന്നാംകക്ഷി ആപ്പുകളാണെന്നും അവയെ സര്‍വീസ് പ്രോവൈഡര്‍മാര്‍ വഴി ബ്ലോക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വാട്‌സ്ആപ്പ് അധികൃതര്‍ മറുപടി നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പിന്റെ കാര്യത്തിലെ തീരുമാനം ഉടനുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തില്‍ ഏറ്റവും വലിയ ഇസ്ലാം രാജ്യമാണ് ഇന്തോനേഷ്യ. വാട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം. നിലവില്‍ തന്നെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഭാഗികമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here