ഗുജറാത്തില്‍ സെക്‌സ് സിഡി വിവാദം; ദൃശ്യങ്ങളിലുള്ളത് താനല്ല ; പുറത്തു വരുന്നത് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം: ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ് : പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന വ്യാജ സെക്‌സ് സിഡി പുറത്തുവിട്ട് ബിജെപി നേതൃത്വം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന സിഡിയാണ് തിങ്കളാഴ്ച പുറത്തുവന്നത്.

എന്നാല്‍, സിഡിയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് ഹാര്‍ദിക് പ്രതികരിച്ചു.

നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ 2017 മേയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വിഡിയോയില്‍ കാണുന്നത്.

പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്. ദൃശ്യങ്ങളില്‍ താനല്ലെന്നും ബിജെപിയുടെ ഗൂഢരാഷ്ട്രീയമാണ് പുറത്തു വന്നതെന്നും ഹാര്‍ദിക് പ്രതികരിച്ചു,

ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ പട്ടേല്‍, ഗുജറാത്തിലെ ആറു കോടി ജനം തന്റെയൊപ്പമാണെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു
രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here