മിസ് വേള്‍ഡ് 2017 ഇന്ത്യക്കാരിക്ക്; മാനുഷി ചില്ലാറിന് കിരീടം . ആദ്യ നാല്പ്പതില് നിന്ന് മാനുഷി പെട്ടെന്ന് ആദ്യ പതിനഞ്ചിലെത്തുകയായിരുന്നു .
108 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.ഹരിയാന സ്വദേശിയാണ് മാനുഷി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് കിരീടം എത്തുന്നത്.
5 സുന്ദരിമാരാണ് മുമ്പ് ഇന്ത്യയില്‍ നിന്നും ലോക സുന്ദരിപ്പട്ടം നേടിയിട്ടുള്ളത്്. പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. ചൈനയിലെ സാന്യയിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.
ഡോ മിത്ര ബാസുവിന്റെയും ഡോ നീലം ചില്ലാരിന്റെയും മകളായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥികൂടിയാണ്.
മെക്സിക്കോയിൽനിന്നുള്ള ആൻഡ്രിയ മിസ ഫസ്റ്റ് റണ്ണർ അപ്പായും ഇംഗ്ലണ്ടിൽനിന്നുള്ള സ്റ്റെഫാനി ഹിൽ സെക്കൻഡ് റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി പ്യൂർട്ടോറിക്കയിൽനിന്നുള്ള സ്റ്റെഫാനി ഡെൽ വാലെ മാനുഷിയെ കിരീടമണിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here