മോഹന്‍ലാലിന്റെ വിവാഹ ക്ഷണക്കത്തിന് ഇന്നും ഏറെ പ്രിയം; കാരണം ഇതാണ്

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ദാമ്പത്യ ജീവിതം 29 വയസ് പിന്നിട്ടു.

1988 ഏപ്രില്‍ 28നാണ് സുചിത്രയെ തന്റെ ജീവിതത്തിലെക്ക് ലാലേട്ടന്‍ കൈ പിടിച്ച് കൊണ്ടുവന്നത്. ഇന്ന് സിനിമാ മേഖലയിലുള്ളവര്‍ക്ക് മാതൃകയാണ് ഈ ദമ്പതികള്‍. ഇവരുടെ വിവാഹക്ഷണത്ത് ഏറെ പ്രിയപ്പെട്ടതാണ് സിനിമാ പ്രേമികള്‍ക്ക്.

ലളിതവും സാധാരണയായുള്ള ക്ഷണക്കത്ത്. കെ.വിശ്വനാഥന്‍ നായരുടെയും ശാന്താ നായരുടെയും മകനായ മോഹന്‍ലാലിന്റെ കെ.ബെലാജി ദമ്പതികളുടെ മകളായ സുചിത്രയുമായുള്ള വിവാഹത്തിനുള്ള ക്ഷണം.

തിരുവനന്തപുരത്തെ വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ 12നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തം. തുടര്‍ന്ന് മുടവന്‍ മുകളിലെ വീട്ടിലെക്കും ക്ഷണം.

ഈ ലളിത സുന്ദരമായ ക്ഷണക്കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈയറലാകുന്നത്. മോഹന്‍ലാലിന്റെ 29ാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ ക്ഷണക്കത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് പ്രചാരത്തിലെത്തിയത് 1988ല്‍ അങ്കമാലിയിലെ SBTയുടെ അസിസ്റ്റന്റ് മാനേജരായിരുന്ന എസ്.ഹരികുമാര്‍ കാരണമാണ്.

എന്തുകൊണ്ട് എന്നല്ല? അതെ, ഇത് മോഹന്‍ലാല്‍ തന്നെ ഹരികുമാറിനെ നേരിട്ട് ക്ഷണിച്ചതാണ്. ഇന്നും ആ ക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഏറെ പ്രസക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News