വിവാഹത്തിന് മുന്‍പ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തണം; ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നില്‍

കൊച്ചി: ടെമ്പോ ട്രാവലറിലിട്ട് നടിയെ ക്രൂരമായി പീഡിപ്പിക്കാനായിരുന്നു പള്‍സര്‍ സുനിയോടും സംഘത്തോടും ദിലീപിന്റെ നിര്‍ദേശമെന്ന് കുറ്റപത്രം.

ഇതിനായി വാനിന്റെ മധ്യഭാഗത്ത് പ്രത്യേകസ്ഥലവും ഒരുക്കിയിരുന്നു. ഇവിടെ കിടത്തി കൂട്ടബലാല്‍സംഗം ചെയ്യാനായിരുന്നു പള്‍സര്‍ സുനിയുടേയും സംഘത്തിന്റെ പദ്ധതിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പദ്ധതി ഒരുക്കുന്നതിന് മുന്‍പ്, ദിലീപ് മറ്റൊരു കാര്യം ഒന്നാംപ്രതിയായ സുനിയോട് ആവശ്യപ്പെട്ടിരുന്നു.

അത് ഇങ്ങനെ: ‘ആക്രമിക്കപ്പെട്ട നടി വിവാഹിതയായി സിനിമാരംഗം വിട്ടുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യം താമസിക്കാതെ നടത്തണം.’ ഗൂഢാലോചനപ്രകാരമുള്ള കുറ്റകൃത്യം എത്രയും പെട്ടെന്ന് നടത്തുന്നതിന് ദിലീപ്, സുനിയെ പ്രേരിപ്പിക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഗോവയിലെ ലൊക്കേഷനില്‍വച്ചും നടിയെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു.

പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ഇതൊരു ക്വട്ടേഷന്‍ ആണെന്നും നഗ്ന വീഡിയോ എടുക്കണമെന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടിയോട് ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് നഗ്നവീഡിയോ എടുക്കമെന്നും സുനി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിസഹായാവസ്ഥയിലായ നടിയെ സുനി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News