അശ്വിനും ഇഷാന്തും ജഡേജയും നിറഞ്ഞാടി; ശ്രീലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യന്‍ തുടക്കവും തകര്‍ച്ചയോടെ

നാഗ്പൂര്‍: ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റ് നടക്കുന്ന നാഗ്പൂരിലെ മൈതാനം ബൗളര്‍മാരുടെ പറുദീസയാകുന്നു. മികച്ച തുടക്കം ലഭിച്ച ശ്രീലങ്കയുടെ മധ്യനിരയും വാലറ്റവും തകര്‍ന്നടിഞ്ഞു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ ഒന്നാം ഇന്നിഗ്‌സ് 205 റണ്‍സില്‍ അവസാനിച്ചു. മികച്ച രീതിയില്‍ പന്തെറിഞ്ഞ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടുകെട്ടിയത്.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമലും കരുണരത്‌നെയും മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സായപ്പോള്‍ 7 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ഗാമേജ് തെറിപ്പിച്ചു.

ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് പതിനൊന്ന് എന്ന നിലയിലാണ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 194 റണ്‍സ് കൂടി വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here