ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌ന വീഡിയോ പകര്‍ത്തി; വയനാട്ടുകാരിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി മുരുഗനെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി പഠിക്കുന്നതിനിടെയാണ് വയനാട് സ്വദേശിനിയായ പെണ്‍കുട്ടി മുരുഗന്‍ ശെല്‍വ്വകുമാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച് കഴിഞ്ഞ ജൂലൈയിലാണ് പീഡിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആണ് പിന്നീട് പ്രതി വാട്ട്‌സ്അപ്പ് വഴി പ്രചരിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ പ്രതിശ്രുത വരന് അയച്ച് നല്‍കി. ഇതിനായി വലിയ ഗൂഢാലോചനയാണ് ഇയാള്‍ നടത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് മുരുഗന്‍ ശെല്‍വ്വകുമാറിന്റെ സുഹൃത്തിന്റേതാണ്. നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും മുന്‍പ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് ആദ്യം മൊബൈല്‍ കമ്പനിക്ക് മടക്കി നല്‍കി.

എന്നാല്‍ അതേ നമ്പരില്‍ വാട്ടസ്അപ്പ് തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടെ ഇരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ച ഉടന്‍ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേരിലാണ് ഇപ്പോള്‍ ഈ സിം പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

പിന്നാലെ പഴയ ഉപഭോക്തവായ മുരുഗന്റെ സുഹൃത്തിനെ കണ്ടെത്തിയതാണ് കേസില്‍ വഴിതിരിവ് ഉണ്ടാവാന്‍ കാരണം. സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും, സീനിയര്‍ സൈബര്‍ ക്രൈം ഉദ്യോഗസ്ഥരുമായ സുനില്‍ കുമാര്‍, അരുണ്‍, ഷിബു എന്നീവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here