ഏഴുവയസ്സുകാരിയെ കുറ്റിക്കാട്ടില്‍ പീഡിപ്പിച്ചു കൊന്ന പ്രതി ജാമ്യത്തിലിറങ്ങി അമ്മയെയും കൊലപ്പെടുത്തി; കൊലപാതകം ആഭരണം കൈക്കലാക്കാന്‍

പീഡനക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു. ചെന്നൈ സ്വദേശി എസ്.തഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തി കടന്നത്. ഇവരുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മകനെ വിളിച്ചിരുന്നു എന്നാല്‍ അമ്മയെകണ്ടില്ലെന്നും താന്‍ വീട്ടിലല്ലെന്നും ഇയാള്‍ മറുപടി പറഞ്ഞു.

ഭര്‍ത്താവ്  പിന്നീട്  പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സരളയുടെ ആഭരണങ്ങള്‍ കണ്ടെത്തിയത്.  ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്.

ഫെബ്രുവരിയില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ്് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
തിരച്ചിലില്‍ സമീപത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ നിന്നും കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News