തോക്കിന്‍ മുനയില്‍ കൂട്ട ബലാത്സംഗം; ക്രൂരത അവിടം കൊണ്ടും തീരുന്നില്ല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; പിടിയിലായത് പതിനാറുകാരന്‍

മാനഭംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ ഇത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പുറത്തായത്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം.

ഉത്തര്‍ പ്രദേശിലെ മജ്ഗവോണ്‍ ഗ്രാമത്തിലുള്ള പതിനെട്ടുകാരിയെയാണ് മൂവര്‍ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അയല്‍വാസിയായ യുവാവ് തോക്ക് ചൂണ്ടി സമീപത്തുള്ള വയലിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് .

അവിടെ എത്തിച്ചതിനു ശേഷമാണ് തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും, പുറത്ത് പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി ഉയര്‍ത്തിയാണ് പെണ്‍കുട്ടിയെ ഇവര്‍ പറഞ്ഞയച്ചത്.

എന്നാല്‍ മാനഭംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുശേഷം പ്രതികള്‍ തന്നെ ഇത് പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂവര്‍ സംഘത്തിലെ പ്രധാനിയായ 16 കാരനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളായ മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News