ഇംഗ്ലണ്ടിന് റിലാക്സേഷനില്ല; കംഗാരുപ്പട അശ്വമേഥം തുടരുന്നു

ഓവല്‍:ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ആധിപത്യം. രണ്ടാം ടെസ്റ്റിലും കംഗാരുപ്പട തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

354 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 233 റണ്‍സില്‍ അവസാനിച്ചു. 120 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്മിത്തും കൂട്ടരും സ്വന്തമാക്കിയത്.

67 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടും 26 റണ്‍സ് വീതം നേടിയ സ്‌റ്റോണ്‍മാനും ബെയര്‍സ്‌റ്റോയും മാത്രമാണ് പിടിച്ചുനിന്നത്.

5 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 2 വിക്കറ്റുകളുമായി ഹെയ്‌സല്‍വുഡും നഥാന്‍ ലിയോണും സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി.

നേരത്ത മധ്യനിര ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയക്ക് മേല്‍ക്കൈ നല്‍കിയത്. ആദ്യ ടെസ്റ്റിലും മികച്ച വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ 2 – 0 ന് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here