ഓഖി: ഡിഎന്‍എ ടെസ്റ്റ് വഴി രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു.

തൂത്തുക്കുടി, ജോര്‍ജ് റോഡ് ഫിഷര്‍മാന്‍ കോളനിയിലെ വിന്‍സന്റിന്റെ മകന്‍ ജൂഡ് (42), അടിമലത്തുറ, പ്രവീണ ഹൗസ് അല്‍ഫോണ്‍സിന്റെ മകന്‍ ആന്റണി (41) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ശ്രീചിത്ര മോര്‍ച്ചറിയിലും ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ഇതുവരെ 18 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. മെഡിക്കല്‍ കോളേജില്‍ 9 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.

നാലു മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും മൂന്നു മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും രണ്ടു മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here