സോഫയില്‍ ഇരുന്നതിന് വഴക്കു പറഞ്ഞു; പതിനാറുകാരന്‍ അമ്മയെയും സഹോദരിയെയും അടിച്ചുകൊന്നു

നോയിഡ: സോഫയില്‍ ഇരുന്നതിന് വഴക്കു പറഞ്ഞ അമ്മയെയും സഹോദരിയെയും പതിനാറുവയസ്സുകാരന്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. നോയിഡ സ്വദേശിയാണ് പഠിക്കാന്‍ പറഞ്ഞതിനും സോഫയില്‍ ഇരിക്കുന്നത് തടഞ്ഞതിനും അമ്മയെയും സഹോദരിയെയും മകന്‍ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.

ശേഷം വാരണാസിയിലേക്ക് രക്ഷപ്പെട്ട മകനെ വെളളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു.
പഠിത്തത്തില്‍ ശ്രദ്ധിക്കാത്തതിന് സെപ്റ്റംബറില്‍ പിതാവ് കുട്ടിയുടെ ഫോണും പിടിച്ച് വാങ്ങിയിരുന്നു. ഇതും കൗമാരക്കാരനെ പ്രകോപിതനാക്കി. സോഫയില്‍ ഇരുന്ന് പഠിച്ചതിന് അമ്മ കഴിഞ്ഞ ദിവസം കുട്ടിയെ അടിച്ചിരുന്നു. ഇതാണ് കൗമാരക്കാരനെ പ്രകോപിതനാക്കിയത്.

തുടര്‍ന്ന കുട്ടി ഉറങ്ങുകയായിരുന്ന അമ്മ അഞ്ജലി അഗര്‍വാള്‍ (40), സഹോദരി കനിഹ (12) എന്നിവരെ ബാറ്റ് കൊണ്ട് തലയ്ക്ക് അടിച്ച്് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാരണാസിയിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിതാവിനെ വിളിച്ച് കരഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പിതാവ് സ്ഥലത്തിലാത്ത സമയത്താണ് സംഭവം നടന്നത്. വീട്ടില്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്ന് കണ്ട പിതാവ് അടുത്ത വീട്ടില്‍ വിളിച്ച് അന്വേഷിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News