ഐ എസ് എല്ലില് കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി. എഫ് സി ഗോവ (5-2)നാണ് ബ്‌ളാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇയാന്‍ ഹ്യൂമും കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട സി.കെ വിനീതുമില്ലാതെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് നാലാം മിനിറ്റില്‍ തന്നെ തിരിച്ചടി നേരിട്ടു.
പരിക്കേറ്റ് സൂപ്പര്‍ താരം ബെര്‍ബറ്റോവ് മടങ്ങി. പകരം മിലന്‍ സിങ്ങ് കളത്തിലെത്തി. എന്നാല്‍ ബ്‌ളാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല.
രണ്ടാം പകുതിയിൽ ഹാട്രിക് നേടിയ ഫെരാൻ കോറോമിനാസാണ് കേരളത്തെ തോൽപ്പിച്ചത്. രണ്ടാം പകുതിയുടെ ആദ്യ പത്തു മിനിറ്റിലായിരുന്നു കോറോയുടെ മൂന്ന് ഗോളും. ആദ്യ പകുതിയിൽ 2-2 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ കേരളം നിരുപാധികം തോൽവി സമ്മതിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here