മാടായിപ്പാറയില്‍ മംഗോളിയന്‍ പരുന്ത്; പറന്നെത്തിയത് 5600 കിലോമീറ്റര്‍

കണ്ണൂരിലെ മായായിപ്പാറയും പരിസരവും കേരളത്തിലെ  അപൂര്‍വ്വ പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ദേശാടനപ്പക്ഷികളുടെ  പക്ഷിനിരീക്ഷകരുടെയുംതീര്‍ത്ഥാടന കേന്ദ്രമാണ് മനോഹരമായ പീഠഭൂമി.
അത്യപൂര്‍വ്വമായി മാത്രം കാണുന്ന അമുര്‍ ഫാല്‍ക്കണ്‍ എന്നറിയപ്പെടുന്ന മംഗോളിയന്‍ പരുന്തിനെ അടുത്തിടെയാണ്  ഇവിടെ കണ്ടെത്തിയത്.
നവംബര്‍ 19ന്  ജയന്‍ തോമസ് എന്ന പക്ഷി നിരീക്ഷകനാണ് ഈ മംഗോളിയന്‍ പ്രാപ്പിടിയനെ ഇവിടെ കണ്ടെത്തിയത്. പക്ഷി ശസ്ത്രജ്ഞരായ സി ശശികുമാറും ജെ പ്രവീണും സ്ഥിരീകരണം നടത്തുകയും ചെയ്തു.
മംഗോളിയയില്‍ കണ്ടുവരുന്ന അമുര്‍ ഫാല്‍ക്കണ്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ദേശാടനം തുടങ്ങുക. 5600 കിലേമീറ്റര്‍ താണ്ടി ഇവറ്റകള്‍ ആദ്യം വടക്ക് കി‍ഴക്കന്‍ ഇന്ത്യയില്‍ എത്തിച്ചേരുകയും പിന്നീട് 22000 കിലോമീറ്റര്‍ താണ്ടി ദക്ഷിണാഫ്രിക്കയിലും പോയാണ് മംഗോളിയയിലേക്ക് തിരിച്ചു പറക്കുക.
കേരളത്തില്‍ മുമ്പ് കാലത്ത് ചിലയിടങ്ങളില്‍ ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മാടായിപ്പാറയില്‍ കാണുന്നത്. നാഗലാന്‍റില്‍ വ്യാപകമായി ഈ പക്ഷികളെ ഇറച്ചിക്കും മറ്റും വേട്ടയാടിയതിനാല്‍ 2011ല്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
   സാധാരണ പരുന്തുകളെപ്പോലെ മംഗോ‍ളിയന്‍ പരുന്തുകളും മാംസാഹാരപ്രിയരാണ്. ചെറുപ്രാണികളെയും ചിതലുകളെയും തിന്നാണ് ഇവറ്റകളുടെ ജീവിതം.
പരിസ്ഥിത്ിനാശം കാരണം ഈ പക്ഷി വര്‍ഗ്ഗങ്ങളെല്ലാം ഇന്ന് ഇവിടെ നിന്ന് ഏതാണ്ട് വിസ്മൃതരാണ്. മാടായിപ്പാറയുടെ പ്രകൃതി വലിയ ഭീഷണി നേരിടുന്നത് പക്ഷികളുടെ ആവാസങ്ങളും തകരാറിലാക്കിയിട്ടുണ്ട്.
പാറയിലെ ക്ഷേത്രത്തില്‍ നിന്ന് രാവിലെയും വൈകീട്ടും മൈക്കിലൂടെയുള്ല പാട്ടുകള്‍ ഇവിടുത്തെ വലിയ ശബ്ദലിനീകരണമാണ്. പക്ഷികളെ പാറയില്‍ നിന്ന് അകറ്റുന്നതിന് ഇതും ഒരു പ്രധാനകാരണമാണന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News