വിജയ് മല്ല്യയെയും ലളിത് മോഡിയേയും ചോദ്യം ചെയ്യാന്‍ മോദി സര്‍ക്കാര്‍ മടികാട്ടുന്നതെന്തുകൊണ്ട്; ആഞ്ഞടിച്ച് സുപ്രിംകോടതി

കേന്ദ്ര സര്‍ക്കാറിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മദ്യാരാജാവ് വിജയ് മല്ല്യയെയും, ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്ന് നിയമനടപടികള്‍ കൈക്കൊള്ളാത്തതിനാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് ഈ മനോഭാവമെന്നും, സുപ്രീം കോടതിയുടെ ഉത്തരവുകളെ പോലും നിങ്ങള്‍ മാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

വിജയ് മല്ല്യയെയും ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയെയും കോടതി ചോദ്യം ചെയ്തു. ആരോ ഈ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ എട്ടുമാസമായി ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ പറഞ്ഞേ മതിയാകൂ. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു.

ജാമ്യം ലഭിച്ച ശേഷം യു കെയിലേക്ക് പോവുകയും പിന്നീട് തിരിച്ചു വരാതിരിക്കുകയും ചെയ്‌ത വനിതാ വ്യവസായി റിതികാ അവസ്‌തിയുടെ കേസ് പരിഗണിക്കവേ ആയിരുന്നു മല്യ ലളിത് മോഡി വിഷയത്തില്‍ കോടതി പരാമര്‍ശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News