ഡൊണാള്‍ഡ് ട്രംപ് ലൈംഗികവിവാദത്തില്‍; 15 സ്ത്രീകള്‍ പരാതിയുമായി രംഗത്ത്; വിവാദം ലോകമാകെ ചര്‍ച്ചയാകുന്നു; പ്രതിഷേധം അലയടിക്കുന്നു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത ലൈംഗികാരോപണം. 15 സ്ത്രീകള്‍ പരസ്യമായി ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തി.

ട്രംപിന്റെ ഞരമ്പ് രോഗത്തെക്കുറിച്ച് പരസ്യമായി തന്നെ സ്ത്രീകള്‍ വിവരിച്ചു. 2006 ല്‍ മിസ് നോര്‍ത്ത് കരോലിനയായി തെരഞ്ഞെടുക്കപ്പെട്ട സാമന്ത ഹോല്‍വി ഉള്‍പ്പെടെയുള്ളവരാണ് വിവാദകൊടുങ്കാറ്റ് അഴിച്ചുവിട്ടത്.

ട്രംപിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളെ ആസ്പദമാക്കി സിനിമ തയാറാക്കിയ ബ്രേവ് ന്യൂസ് ഫിലിംസാണ് പത്രസമ്മേളനം നടത്തിയത്. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണമുന്നയിച്ചിരുന്നു.

ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണമെന്ന് അവര്‍ യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡിന്റിനെതിരെയുള്ള ആരോപണം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് നിഷേധിച്ചു.

പ്രസിഡന്റാകുന്നതിനു മുമ്പുള്ള സംഭവങ്ങളാണ് ഇതന്നും നേരത്തെ തന്നെ ട്രംപ് മറുപടി പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വിഷയം ലോകമാകെ ചര്‍ച്ചയാകുകയാണ്. അമേരിക്കയിലടക്കം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here