മസാജ് ചികിത്സയ്ക്കിടെ ഹൗസ് ബോട്ടില്‍ പീഡനശ്രമം; വിദേശ വനിതയുടെ പരാതിയില്‍ മൂന്നുപേർ അറസ്റ്റിൽ

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൌസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റിലായി‍. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല സ്വദേശിയാണ് അറസ്റ്റിലായ്. മസാജ് ചികിത്സയുടെ മറവില്‍ ഹൗസ് ബോട്ടില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ആയുര്‍വേദ ചികില്‍സയ്ക്ക് കേരളത്തിലെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൌസ് ബോട്ട് ജീവനക്കാരനാണ് അറസ്റ്റിലായത്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) അറസ്റ്റിലാവുകയായിരുന്നു.

മസാജ് സെന്‍റര്‍ അന്വേഷിച്ച് നടന്ന വിദേശ വനിതയെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് ഹൗസ് ബോട്ടില്‍ കൊണ്ടുപോകുകയും മസാജ് ചെയ്യുകയാണെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

മസാജ് ചെയ്യുന്നതിനിടെ യുവാവ് അപമര്യാദയായി പെരുമാറിയതോടെ യുവതി എതിര്‍ക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. ടൂറിസം വകുപ്പിലും പരാതി എത്തിയതോടെ കള‍ക്ടര്‍ ഇടപെട്ടാണ് നടപടി സ്വീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഹൗസ്ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആഞ്ചലോസ് അറസ്റ്റിലാകുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here