ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വക്കറ്റ് സിപി ഉദയഭാനു ഉൾപ്പെടെ മൂന്നു പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഞ്ച് മുതൽ ഏഴ് വരെ പ്രതികളായ ചക്കര ജോണി, രഞ്ജിത്ത്, ഉദയഭാനു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത് .
അന്വേഷണം അവസാനിച്ച് , അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന്നതാണ് ജാമ്യ വ്യവസ്ഥകളിലൊന്ന് .
കൂടാതെ ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി ഒപ്പുവെക്കണം. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഹാജരാകേണ്ടത് . ഇത് മൂന്ന് മാസത്തേക്ക് തുടരണമെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ട്. അഡ്വക്കറ്റ് ഉദയഭാനുവിന് കഴിഞ്ഞദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മൂന്നു ദിവസത്തേക്ക് മാത്രമായിരുന്ന ഇടക്കാലജാമ്യം . വസ്തു ഇടപാട് കാരനായ രാജീവിനെ ചാലക്കുടിിയിലെ ആളൊഴിിഞ്ഞ വിട്ടിൽ വച്ച് മർദിച്ച് കൊലപ്പെടുുത്തി എന്നതാണ് കേസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here