ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ഓഖി ദുരന്തം നടന്നപ്പോള്‍, മുഖ്യമന്ത്രി പിണറായിയെ വിളിക്കാന്‍ മോദി തയ്യാറാകുമായിരുന്നെന്ന് ചെന്നിത്തല; ‘കാഴ്ച വിരുന്നിനുവേണ്ടി വരേണ്ട അവസ്ഥയല്ല ഇപ്പോള്‍ കേരളത്തില്‍’

ദില്ലി: ഓഖി ദുരന്തം വിതച്ച കേരളത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം സന്ദര്‍ശിക്കാന്‍ തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കു കാഴ്ച വിരുന്നിനുവേണ്ടി വരേണ്ട അവസ്ഥയല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. കേരളത്തിനോട് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ദുരന്തം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാന്‍ മോദി തയ്യാറാകുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മുന്നണിമാറ്റം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് കേരള കോണ്ഗ്രസ് എം ആണെന്നും, യുഡിഎഫിന്റെ മനോഭാവത്തില്‍ ഇതുവരെ മാറ്റം ഒന്നും വന്നിട്ടില്ലെന്നും ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here