ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഐഎം പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍; എട്ട് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടികൊലപെടുത്താന്‍ ശ്രമിച്ച സിപിഐ എം നേതാവ് സാജു എല്‍ എസ് അതീവ ഗുരുതരമായി തുടരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പ്രതികള്‍ക്ക് പ്രദേശികമായി സഹായം ചെയ്ത് കൊടുത്ത എട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ശ്രീകാര്യം,പ‍ഴയ ഉളളൂര്‍ ഭാഗത്ത് സിപിഐ എം ന്‍റെ നേതൃത്വത്തില്‍ ഹര്‍ത്താലചരിക്കുകയാണ്.

ഇന്നലെ രാത്രി ഇടവകോട് ജംഗ്ഷനില്‍ വെച്ചാണ് വഞ്ചിയൂര്‍ സിപിഐ എം ഏരിയാ കമ്മറ്റി അംഗം എല്‍ എസ് സാജുവിന് നേരെ ആര്‍ എസ് എസ് സംഘം ആക്രമണം അ‍ഴിച്ച് വിട്ടത്.ആക്രമണത്തില്‍ തലക്കും ,കൈകാലുകള്‍ക്കും അതീവ ഗുരുതരമായി പരിക്കേറ്റ സാജുവിനെ മെഡിക്കല്‍ കോളേജിലെ ട്രോമാ കെയര്‍ ഐസിയുവിന്‍റെ വെന്‍റിലേറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലയോട്ടി പെട്ടും വിധമുളള വെട്ടാണ് സാജുവിന് ഏറ്റത്. മള്‍ട്ടിപ്പിള്‍ ഫാക്ച്ചര്‍ ഉളളതിനാല്‍ 48 മണിക്കൂര്‍ ശേഷം മാത്രമേ എന്തെങ്കിലും പറയാനാവു എന്ന് മെഡിക്കല്‍ കോളേജ് അധികാരികള്‍ വ്യക്തമാക്കി.

സംഭവം ഉണ്ടായ ഇടവക്കോട് ജംഗ്ഷനില്‍ ഫോറന്‍സിക്ക്,വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷിയായ കടയുടമയായ പറയുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ,ശാസ്ത്രീയ പരിശോധനകള്‍ നടത്തികൊണ്ട് ഇരിക്കുകയാണെന്നും മെഡിക്കല്‍ കോളേജ് സി ഐ ബിനുകുമാര്‍ പറഞ്ഞു

ബൈക്കിലെത്തിയ സംഘം ആക്രമത്തിന് ശേഷം കേളാദിത്യപുരം ഭാഗത്തേക്കാണ് ബൈക്ക് ഒാടിച്ച് പോയത് . സമീപത്തെ CCTV ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രൊഫഷനലായി കൃത്യം നിര്‍വഹിക്കാന്‍ ശേഷിയുളള ആര്‍ എസ് എസ് സംഘം ആണ് സം‍ഭവത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത് .

സാജു വധശ്രമത്തിന് പിന്നില്‍ ബിജെപിക്ക് ബന്ധം ഇല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ കുമ്മനത്തിന്‍റെ അവകാശവാദം പൊളളയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

പ്രതികള്‍ക്ക് പ്രദേശികമായി സഹായം ചെയ്ത് കൊടുത്ത എട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ശ്രീകാര്യം, പ‍ഴയ ഉളളൂര്‍ ഭാഗത്ത് സിപിഐ എം ന്‍റെ നേതൃത്വത്തില്‍ ഹര്‍ത്താലചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News