പ്രേമത്തിന് കണ്ണും കാതും ഇല്ല എന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ പ്രണയത്തിന് ചിലപ്പോള്‍ മനുഷ്യത്വുവും ഉണ്ടാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികളായ കമിതാക്കള്‍.
ഫത്തേപ്പുരില്‍ 45കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിനു ഏഴാം ക്ലാസുകാരിയും, കൂട്ടുപ്രതി പത്താം ക്ലാസുകാരനും അറസ്റ്റിലായപ്പോഴാണ് നാടിനെ നടുക്കിയ കഥ പുറത്ത് വരുന്നത്. സ്‌കൂളില്‍ രണ്ടു വര്‍ഷം സീനിയര്‍ ആയ സുഹൃത്തിനെ പ്രണിയിച്ചത് വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊല നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.
മൂന്നുമാസം പ്രായമുള്ളപ്പോള്‍ ആണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മക്ക് സ്‌നേഹമില്ലാത്തതിനാലാണെന്നു പെണ്‍കുട്ടി തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍ വന്നതിനെ അമ്മ ചോദ്യംചെയ്യുകയും പെണ്‍കുട്ടിയെ തല്ലുകയും ചെയ്തിരുന്നു. അന്നു രാത്രി ആണ്‍കുട്ടിയെ വീണ്ടും വീട്ടിലേക്കു വിളിച്ചുവരുത്തിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വീടുവിട്ട് പുറത്തുപോയ ഇവര്‍ പിറ്റേദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
അമ്മക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞു പെണ്‍കുട്ടി അയല്‍വാസികളെ സമീപിച്ചു. ദിവസങ്ങളായി ‘അമ്മ അസുഖബാധിധയായിരുന്നെന്നും ആശുപത്രിയില്‍ പോവാത്തത് നില വഷളാക്കിയെന്നും കള്ളം പറഞ്ഞു. അയല്‍വാസികള്‍ മുംബൈയിലുള്ള വളര്‍ത്തച്ഛനെ വിവരമറിയിച്ചു.
ഇതിനിടെ സംസ്‌കാരത്തിനിടക്ക് അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കൊലനടത്തിയതായി സമ്മതിച്ചു. തുടര്‍ന്ന് സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുവായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി ഫത്തേപ്പൂര്‍ പൊലീസ് സുപ്രണ്ട് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here