നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തം; കേന്ദ്ര സര്‍ക്കാറിനെതിരെ ചൊവ്വാഴ്ച രാജ്യവ്യാപകമായി ഐ എം എയുടെ മെഡിക്കല്‍ ബന്ദ്

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വയ്ക്കുന്ന ചൊവ്വാഴ്ച രാജ്യവ്യാപകമായി ഐ എം എയുടെ മെഡിക്കല്‍ ബന്ദ് നടത്തും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ യും ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച് ബന്ദില്‍ പങ്കുചേരും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച അന്ശ്ചിതകാല നിരാഹാര സമരം 2ാം ദിനത്തിലെത്തി.

ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ, പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാകുടെ സംഘടനയായ കെജിഎംഒഎ യും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച നാളത്തെ ദേശീയ മെഡിക്കല്‍ ബന്ദിന് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി കെജിഎംഒഎ ഡോക്ടര്‍മാര്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ജനുവരി 2ന് ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. രാവിലെ 9 മുതല്‍ 10 മണിവരെയാണ് ബഹിഷ്‌കരണം.

അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവന്‍ ഡോക്ടര്‍മാരും ഐ എം എയുടെ ദേശീയ ബന്ദില്‍ പങ്കെടുത്ത് പണിമുടക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിനത്തിലെത്തി. ജനുവരി 2ന് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ സമരം തുടരും.

ഹോമിയോ ആയുര്‍വേദം യുനാനി തുടങ്ങി ഇതര ചികില്‍സ പടിച്ചവര്‍ക്ക് ഒരു കോഴ്‌സിലൂടെ അലോപതിയിലും ചികിത്സ ചെയ്യാനുള്ള അനുമതിയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍ മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എം ബി ബി എസ് പാസാകുന്നവര്‍ക്ക് ബ്രഡ്ജ് കോഴ്‌സ് പഠിച്ച് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നുണ്ട് .ഇതിനെതിരെ ആണ് പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News