ഓര്‍മയുണ്ടോ ജങ്കോ ഫുറൂട്ടയെന്ന പെണ്‍കുട്ടിയെ? കുമ്പളത്തെ വീപ്പക്കുള്ളിലും ഉറങ്ങുന്നത് അങ്ങനെയൊരു സത്യമാകാം

ഓര്‍മയുണ്ടോ ജങ്കോ ഫുറൂട്ടയെന്ന പെണ്‍കുട്ടിയെ? ക്രൂരമായ മാനഭംഗത്തിന് ശേഷം ഒരു കൂട്ടം നരാധമന്മാര്‍ അവളുടെ മൃതശരീരം ഒളിപ്പിച്ചത് ഒരു വീപ്പക്കുള്ളിലായിരുന്നു. അതും കോണ്‍ക്രീറ്റ് നിറച്ച്. കുമ്പളത്ത് വീപ്പക്കുള്ളില്‍ നിന്ന് അസ്ഥികഷണങ്ങള്‍ കണ്ടെത്തിയ സംഭവം നമ്മെ രണ്ട് പതിറ്റാണ്ട് പിന്നോട്ട് നയിക്കുന്നു.

ജപ്പാനിലായിരുന്നു സംഭവം. 44 ദിവസങ്ങള്‍ നീണ്ട അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമായിരുന്നു ജങ്കോ ഫുറൂട്ട എന്ന പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് ജങ്കോ ഫുറൂട്ടയുടെ മൃതദേഹം അടക്കം ചെയ്തത്. കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി കൊലപാതകികള്‍ ടോക്യോയിലെ ഒരു സിമന്റ് ട്രക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ചിന്തിക്കാനാവാത്ത, തുല്യത ഇല്ലാത്ത പീഡനം അനുഭവിച്ച ജങ്കോ ഫുറൂട്ടയുടെ കഥ ആര്‍ക്കും മറക്കാനാവില്ല. ലോക ചരിത്രത്തിലെത്തന്നെ ക്രൂരമായ ബലാത്സംഗ കേസ്. പെണ്‍കുട്ടി ആണ്‍കുട്ടികളിലൊരാളുടെ സുഹൃത്തെന്ന നിലയില്‍ ഒരു വീട്ടിലേക്ക് കൊണ്ടു വരപ്പെടുകയും അവിടെ വീട്ടു തടങ്കലില്‍ ആവുകയും ചെയ്യുന്നു.

ക്രൂരമായ ബലാത്സംഗത്തിനിരയാതുന്നത് നാനൂറ് തവണ. സ്വന്തം വീട്ടിലേക്ക് വിളിച്ച് തന്നെയിനി അന്വേഷിക്കേണ്ട എന്നൊക്കെ നിര്‍ബന്ധത്തിനു വഴങ്ങി പറയേണ്ടി വരുന്നു. കൊടും പട്ടിണിയിലും പോഷകക്കുറവിലും ആയ കുട്ടി പാറ്റയെ വരെ തിന്നാനും മൂത്രം കുടിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു. അവളെ സിഗററ്റ് കൊണ്ട് പൊള്ളിക്കുകയും രഹസ്യഭാഗങ്ങളില്‍ പല വസ്തുക്കളും കുത്തികയറ്റുകയും ചെയ്യുന്നു. മുഖം പിടിച്ച് കോണ്‍ക്രീറ്റ് തറയില്‍ ഇടിക്കുന്നു.

കൈകളില്‍ തറയില്‍ വച്ച് ചാടി ചവുട്ടി ഞെരിക്കുന്നു. ഉത്തരത്തില്‍ കെട്ടിത്തൂക്കി പഞ്ചിംഗ് ബാഗ് ആക്കി ഇടിച്ചു രസിക്കുന്നു. രക്തം നിറഞ്ഞ് മൂക്ക് അടഞ്ഞു പോയതിനാല്‍ വാ തുറന്നു പിടിച്ച് ശ്വാസമെടുക്കേണ്ടി വന്നു അവള്‍ക്ക്. ചര്‍ദ്ദിച്ച് അവശയായ അവള്‍ ഒരിറ്റ് വെള്ളം കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്ന ആമാശയം അത് അനുവദിക്കുന്നില്ല. രക്ഷപ്പെടാന്‍ അവള്‍ നടത്തിയ ശ്രമത്തിന് സിഗരറ്റ് കൊണ്ടുള്ള പൊള്ളിക്കലും കാലുകളിലും പാദങ്ങളിലും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തലുമായിരുന്നു ലഭിച്ച ശിക്ഷ.

പൊള്ളി വെന്ത കാലുകളുമായി നടക്കാനാവാത്ത അവള്‍ മുളവടി കൊണ്ട് അടിക്കപ്പെടുന്നു. മലദ്വാരത്തില്‍ പടക്കം കയറ്റി പൊട്ടിക്കുന്നു. കൈകള്‍ ഭാരക്കട്ടകള്‍ കൊണ്ട് ചതയ്ക്കപ്പെടുകയും നഖങ്ങള്‍ ചതച്ചു പൊട്ടിക്കപ്പെടുകയും ചെയ്യുന്നു. ഗോള്‍ഫ് വടി കൊണ്ട് അടിക്കുകയും യോനിയില്‍ സിഗററ്റ് കയറ്റുകയും ഇരുമ്പ് വടി കൊണ്ട് അടിച്ച് ദേഹം ഉടയ്ക്കുകയും ചെയ്യുന്നു.

കോഴി ചുടാനുള്ള ഇരുമ്പു വടി യോനിയിലേക്കും മലദ്വാരത്തിലേക്കും കുത്തിക്കയറ്റുന്നു. രക്തം ഒഴുകുന്നു..ചൂട് മെഴുക് മുഖത്തൊഴിക്കുന്നു… കണ്‍പോളകള്‍ സിഗററ്റ് കൊണ്ട് ചുടുന്നു.. മാറിലാകെ സൂചികള്‍ കുത്തിക്കയറ്റുകയും ഇടതു നിപ്പിള്‍ പ്ലെയര്‍ കൊണ്ട് ഞെരിച്ച് മുറിച്ചെടുക്കുകയും.. നാല് ആണ്‍കുട്ടികള്‍ ഇരുമ്പ് ബാര്‍ബെല്‍ കൊണ്ട് അവളെ അടിച്ച് ഉടയ്ക്കുന്നു.. അന്നവര്‍ കളിച്ച മാഹ് ജോങ്ങ് കളിയില്‍ തോറ്റതിന്റെ അരിശം തീര്‍ക്കാനായിരുന്നു അത്… മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിച്ച് അവള്‍ കിടന്നു… കണ്ണും മുഖവും മെഴുകു തിരി നാളം വച്ച് പൊള്ളിച്ചു… കാലുകളിലും കൈകളിലും മുഖത്തും വയറിലും പെട്രോള്‍ പോലൊന്ന് ഒഴിച്ച് തീ കൊളുത്തി…

ഈ അവസാന പീഡനം രണ്ട് മണിക്കൂര്‍ നീണ്ടു. ഒടുവില്‍ ജീവച്ഛവമായി അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു.

എത്ര ശാസ്ത്രീയമായി ചെയ്ത കൊലപാതകമായാലും ആ ക്രൂരതയിലേക്ക് വെളിച്ചം വീശുന്ന ഒരു തെളിവ് അവശേഷിക്കും. അതാണ് ലോകനിയമം. കുമ്പളത്തെ വീപ്പക്കുള്ളിലും ഉറങ്ങുന്നത് അങ്ങനെയൊരു സത്യമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News