കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് തലസ്ഥാനം; സംസ്‌കാരം വൈകീട്ട്

ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് തലസ്ഥാനം കണ്ണീരോടെ വിട നല്‍കി.

തിരുവനന്തപുരം വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആറുമാസമായി കരള്‍ രോഗത്തിന് ചെന്നൈ അപ്പോള ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ നാലിന് അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായരുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായാണ് വിജെടി ഹാളില്‍ കൊണ്ടുവന്നത്.

തുടര്‍ന്ന് വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍,മന്ത്രിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പൊലീസും നിയമസഭാ വാച്ച് ആന്റ് വാര്‍ഡും കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഭരണ പരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ എന്നിവരും രാമചന്ദ്രന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവരില്‍പെടുന്നു. നിയമസഭയിലെ ജീവനക്കാരും സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും രാമചന്ദ്രന്‍ നായര്‍ക്ക് വിടനല്‍കി.

ഒരുമണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.ആറുമാസമായി കരള്‍ രോഗത്തിന് ചെന്നൈ അപ്പോള ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കെ.കെ.രാമചന്ദ്രന്‍ നായര്‍.

വിദ്യാര്‍ത്ഥി  പ്രസ്ഥാനത്തിലൂടെയാണ് കെ.കെ.രാമചന്ദ്രന്‍ നായര്‍ ഇടത് രാഷ്ട്രീയത്തില്‍ സജീവമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News