ചെന്നിത്തല കേള്‍ക്കുന്നുണ്ടോ ആന്‍ഡേഴ്‌സണിന്റെ അമ്മയുടെ ഈ വാക്കുകള്‍?

കൊല്ലം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരസ്യമായി ചോദ്യം ചെയ്ത കെഎസ്‌യു ഐ ഗ്രൂപ്പ് നേതാവ് ആന്‍ഡേഴ്‌സണിന്റെ കൊല്ലം ശാസ്താംകോട്ടയിലെ വീടിനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്.

ഭീതിയോടെയാണ് കഴിയുന്നതെന്നും തങ്ങള്‍ക്കും മകനും വധഭീഷണി ഉണ്ടെന്നും ആന്‍ഡേഴ്‌സണിന്റെ മാതാവ് മേഴ്‌സി പീപ്പിള്‍ ടിവിയോടു പറഞ്ഞു. ആന്‍ഡേഴ്‌സണിന്റെ മാതാപിതാക്കള്‍ മാത്രമേ ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണക്കാന്‍ ചെന്നിത്തല എത്തിയപ്പോഴാണ് ആന്‍ഡേഴ്‌സണ്‍ വിമര്‍ശനമുന്നയിച്ചത്.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ആന്‍ഡേഴ്‌സണ്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ ചെന്നിത്തല ഇതിനു മറുപടിയായി ആന്‍ഡേഴ്‌സണോട് തട്ടിക്കയറുകയും ഡിവൈഎഫ്‌ഐകാരനെന്നും കൂലിത്തല്ലുകാരനെന്നും ആക്ഷേപിച്ചു.

ആന്‍ഡേഴ്‌സണ്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്. വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് പൊലീസ് പൊലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ലെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് ആന്‍ഡേഴ്‌സന്റെ വീടിനുനേരെ ചൊവ്വാഴ്ച ആക്രമണമുണ്ടായിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും നേരെ കല്ലെറിയുന്നത് ഭീരുത്വമാണെന്നും നിങ്ങള്‍ എന്നെ കല്ലെറിഞ്ഞോളു എന്നും അക്രമത്തോട് ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News