‘ഓട് തൊഗാഡിയാ തെക്ക് കേരളത്തിലേക്ക്’; വിഷം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ഉപേക്ഷിച്ചേക്കണം; ജാതിയും മതവും പറഞ്ഞ് ആളെ തല്ലിക്കാമെന്നും കരുതിയേക്കരുത്

തീവ്രഹിന്ദുത്വവാദത്തിന്റെ പ്രചാരകന്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പുതിയ വെളിപ്പെടുത്തലുകളെ ഏറ്റുപറച്ചിലുകളായാണ് രാജ്യം കാണുന്നത്.ബിജെപിയുടെയും സംഘപരിവാറിന്റെയും ആക്രമണത്തിന്റെയും ചതിയുടെയും മുഖം പുറത്തുകൊണ്ടുവരുന്ന വെളിപ്പെടുത്തലുകള്‍.

മോദിയും അമിത് ഷായും ചേര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് കരഞ്ഞുകൊണ്ടായിരുന്നു തൊഗാഡിയയുടെ വെളിപ്പെടുത്തല്‍. ബിജെപി ഭരണത്തിലുള്ള ഗുജറാത്തില്‍ തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലാനുള്ള നീക്കം നടക്കുന്നുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

വര്‍ഗീയ വിഷം ചീന്തുന്ന പ്രസംഗങ്ങള്‍ക്ക് കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ കേസുകളാണ് തൊഗാഡിയക്ക് എതിരെ നിലനില്‍ക്കുന്നത്.

വിഎച്ച് പി നേതാവിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് ഒട്ടേറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഘി സഹോദരന്മാരെ ഭയന്ന് ഒളിച്ചോട്ടത്തിന് ശ്രമിക്കുന്ന നേതാവിനെ കേരളത്തിലേക്ക് ക്ഷണിച്ച് മിനേഷ് രാമനുണ്ണി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News