മഞ്ഞപ്പടയുടെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കൊപ്പലാശാന്‍ ചിറക് വിരിച്ചു; ബ്ലാസ്റ്റേ‍ഴ്സിന് പരാജയം

ഐ എസ് എല്‍ നാലാം സീസണിലെ നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ് സി മഞ്ഞപ്പടയുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

റെനെ മ്യൂലന്‍സ്റ്റീന് പകരക്കാരനായി ഡേവിഡ് ജെയിംസ് പരിശീലകനായെത്തിയതിന് ശേഷമുള്ള ബ്ലാസ്റ്റേ‍ഴ്സിന് കുതിപ്പിന് കൂടിയാണ് പ‍ഴയ പരിശീലകന്‍ സ്റ്റീവ് കൊപ്പലിന്‍റെ പുതിയ ടീം വിരാമമിട്ടത്.

കളി തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടിന്റെ റെക്കോര്‍ഡ് നേടിയിരുന്നു. ഐ എസ് എല്‍ ചരിത്രത്തിലെ എറ്റവും വേഗതയേറിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. 23ആം സെക്കന്‍ഡില്‍ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു.

ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസ് നേടിയ തകര്‍പ്പന്‍ ഗോളിലാണ് ജംഷഡ്പുര്‍ ലീഡ് വര്‍ധിപ്പിച്ചത്. 30ാം മിനിറ്റിലായിരുന്നു മഞ്ഞപ്പടയുടെ ഹൃദയം തകര്‍ത്ത ബിശ്വാസിന്റെ ഗോള്‍.

കളിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ബ്ലാസ്റ്റേ‍ഴ്സിന്‍റെ ആശ്വാസ ഗോള്‍. സിഫ്നോസിസാണ് മഞ്ഞപ്പടയുടെ മാനം കാത്ത ഗോള്‍ നേടിയത്.

പതിനൊന്ന്  മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം കുറച്ചുകളിച്ച ജംഷേദ്പുര്‍ 13  പോയന്റുമായി ഏ‍ഴാം സ്ഥാനത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News