ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു; കൊലപാതകത്തിന് ഉപയോഗിച്ചത് മൂന്നു വടിവാളും ഒരു കത്തിയും

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യം പ്രസാദിനെ കൊലപ്പെടുത്താന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.

സംഭവസ്ഥലത്ത് നിന്നും നിടുംപൊയില്‍ ചുരത്തില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മൂന്നു വടിവാളും ഒരു കത്തിയുമാണ് പ്രതികള്‍ കൊലപാതകത്തിനു വേണ്ടി ഉപയോഗിച്ചത്.

സംഭവത്തില്‍ പാറക്കണ്ടം സ്വദേശി മുഹമ്മദ്, സലീം, സമീര്‍, പാലയോട് സ്വദേശി ഷനീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊലപാതകത്തിനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് സംഭവം. ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി മുഖ മുടി സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് സമീപത്തെ വീട്ടിലേക്ക് ഓടി കയറിയ ശ്യാമപ്രസാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.

ഇതിന് പിന്നാലെ ജില്ലയുടെ ചില ഭാഗങ്ങളില്‍ അനിഷ്ഠ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണവത്ത് അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം ഉണ്ടായി.

ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. രാവിലെ ആറു മണിയ്ക്ക് തുടങ്ങിയ ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടായിരുന്നു.

രണ്ടു മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ സാധിച്ച ആഭ്യന്തര വകുപ്പിന്റെ പ്രവൃത്തി ശ്രാഘനീയമെന്ന് ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News