‘ശത്രുക്കള്‍ മറ്റാരുമല്ല, നേതാക്കള്‍ തന്നെ; ഈ നേതൃത്വത്തോട് പുച്ഛം’: ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ തുറന്നുപറച്ചിലുമായി ബിജെപി പ്രവര്‍ത്തകന്‍

തിരുവനന്തപുരം: ശ്യാംപ്രസാദ് കൊലപാതകത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ആര്‍എസ്എസ് അനുഭാവി.

ശത്രുക്കള്‍ മറ്റാരുമല്ല, നേതാക്കള്‍ തന്നെയാണെന്നും കൂടെ പിറപ്പിനെ ബലികൊടുത്തു ഒരു പ്രവര്‍ത്തനവും നമ്മുക്ക് വേണ്ടെന്നും പ്രമോദ് കുമാര്‍ എന്ന ബിജെപി പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രമോദ് കുമാര്‍ പറയുന്നത് ഇങ്ങനെ:

ഇപ്പോള്‍ നമ്മുടെ ശത്രുക്കള്‍ മറ്റാരുമല്ല നമ്മള്‍ നേതാക്കള്‍ തന്നെ.. ഒറ്റ ഒരുത്തനെ ആ മണ്ണില്‍ കാലു കുത്താന്‍ സമ്മതിക്കരുത്…
കൂടെ പിറപ്പിനെ ബലികൊടുത്തു ഒരു പ്രവര്‍ത്തനവും നമ്മുക്ക് വേണ്ട……! കൂടെ പിറപ്പിനെ ഓരോന്നായി കൊത്തിയരിഞ്ഞു കളയുമ്പോള്‍ സമാധാനചര്‍ച്ച നടത്തി ചായയും കുടിച്ചു പിരിയു പോള്‍,,,,.നഷ്ട്‌പെടുന്നത് ആര്‍ക്കാണ്…..

ഈ നേതൃത്വത്തോട് പുച്ഛം തോന്നുന്നു… ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു ബലിദാനി കളുടെ കണക്കു പറഞ്ഞു ആളുകളെ പൊട്ടന്‍ മാര്‍ ആക്കുകയാണ്….നമ്മളെ കാത്തിരിക്കുന്ന മാതാപിതാക്കളെ മറക്കാതിരിക്കുക ,,നഷ്ടം അവര്‍ക്കുമാത്രമാണ്

ശ്യാം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് മിണ്ടാതെ ബിജെപി നേതൃത്വത്തിനെതിരെ സോഷ്യല്‍മീഡിയയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊലപാതകികളെ അറസ്റ്റ് ചെയ്തിട്ടും എസ്ഡിപിഐയുടെ പേര് പറയാന്‍ ബിജെപി നേതാക്കളോ അവരുടെ മാധ്യമങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷം വന്ന കുമ്മനം രാജശേഖരന്റെ ട്വീറ്റില്‍ തങ്ങളുടെ പ്രവര്‍ത്തകനെ കൊന്നത് ആരാണെന്ന് മറച്ചുവെക്കുന്നു. ബിജെപി കേരളം എന്ന അക്കൗണ്ടിലാകട്ടെ മാര്‍ക്സിസ്റ്റ് ജിഹാദി ഭീകരത എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ജനം ടിവിയില്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഒരുസംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന എന്ന് പറയുന്നു. ജന്മഭൂമി പത്രത്തിന്റെ വാര്‍ത്തയില്‍ കൊലപാതകികള്‍ എസ്ഡിപിഐ എന്ന് ഒരുവരി പോലും നല്‍കിയിട്ടുമില്ല.

ഉത്തരേന്ത്യന്‍ സംഘികള്‍ക്കിടയില്‍ സിപിഐഎം വിരുദ്ധത കൂടുതല്‍ ഉറപ്പിക്കാനാണ് ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ബോധപൂര്‍വ്വം മാര്‍ക്സിസ്റ്റ് എന്ന വാക്കുംകൂടി ചേര്‍ത്തിരിക്കുന്നത്. ബോധപൂര്‍വ്വം എസ്ഡിപിഐയുടെ പേര് മറച്ചുവെക്കുന്നതിനെ ശക്തമായ രീതിയിലാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here