ലോകത്തെ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിൽ സമഗ്ര ഉൾപ്പെടുത്തൽ നയ വികസന സൂചികയില്‍ ഇന്ത്യക്ക് തിരിച്ചടി. പട്ടിക പ്രകാരം ഇന്ത്യ 62ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ ചൈനയ്ക്കും പാക്കിസ്ഥാനും വളരെ പിന്നിലാണ് ഇന്ത്യയെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.
ചൈന പട്ടികയില്‍ 26ാം സ്ഥാനത്തുള്ളപ്പോള്‍ പാക്കിസ്ഥാന് 47ാമതാണ്. നോർവേയാണ് ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്.
ഡബ്ല്യു.ഇ.എഫ് സമ്മേളനത്തിന് മുന്നോടിയായി എല്ലാവർഷവും സംഘടന പുറത്തിറക്കുന്നതാണ് സമഗ്ര ഉൾപ്പെടുത്തൽ നയ വികസന സൂചിക റിപ്പോർട്ട്. ജനങ്ങളുടെ ജീവിതനിലവാരം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
കഴിഞ്ഞ വർഷം 79 രാജ്യങ്ങളിൽ 60ാമതായിരുന്ന ഇന്ത്യ ഇക്കുറി 103 രാജ്യങ്ങളിലാണ് 62ാമതായത്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി സ്വിസ് നഗരമായ ദാവോസിൽ എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here