കുട്ടിക്രിക്കറ്റിലെ പട്ടാഭിഷേകത്തിനായുള്ള പോരാട്ടം തുടങ്ങി; ഇന്ത്യന്‍ യുവരാജാക്കന്‍മാര്‍ കംഗാരുപ്പടയെ കൂട്ടിലടയ്ക്കുമോ

അണ്ടര്‍19 ലോകകപ്പിന്റെ കലാശക്കളി പുരോഗമിക്കുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ 29 ഓവറില്‍ 134 ന് 4 എന്ന നിലയിലാണ്.

കൗമാര ക്രിക്കറ്റില്‍ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്. ആറാം തവണയാണ് ഇന്ത്യ അണ്ടര്‍19 ലോകകപ്പിന്റെ ഫൈനലിനിറങ്ങുന്നത്.

കലാശക്കളിയില്‍ ഇന്ത്യന്‍ സംഘത്തിനാണ് ആത്മവിശ്വാസം കൂടുതല്‍. ഗ്രൂപ് റൗണ്ടില്‍ കംഗാരുപ്പടയെ നിലംപരിശാക്കാന്‍ ദ്രാവിഡിന്റെ കുട്ടികള്‍ക്ക് സാധിച്ചിരുന്നു.

എല്ലാ മത്സരങ്ങളിലും ആധികാരിക ജയത്തോടെയാണ് പൃഥ്വി ഷായുടെ സംഘത്തിന്റെ കുതിപ്പ്. അഞ്ച് മത്സരങ്ങളില്‍നിന്ന് 341 റണ്‍സെടുത്ത ശുഭ്മാന്‍ ഗിലും 232 റണ്‍സെടുത്ത നായകനും ഗംഭീര ഫോമിലാണ്.

അനുകൂല്‍ റോയി, നാഗര്‍കോട്ടി, ശിവം മാവി എന്നിവരടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ്് ഡിപ്പാര്‍ട്ട്‌മെന്റും കരുത്തുറ്റതാണ്. സെമിഫൈനലില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ സംഘത്തിന് കരുത്താകും.

മറുവശത്ത് ഓസ്‌ട്രേലിയയും മികച്ച ഫോമിലാണ്. ടൂര്‍ണമന്റെില്‍ ഇന്ത്യയോട് മാത്രമാണ് കംഗാരുപ്പട തോല്‍വി അറിഞ്ഞത്. മറ്റുള്ള എതിരാളികളെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ജേസണ്‍ സങ്ക, മക്‌സ്വീനി, എഡ്‌വേര്‍ഡര്‍ഡ്‌സ് എന്നിവര്‍ ബാറ്റുകൊണ്ടും ലോയ്ഡ് പോപ്, ജേസണ്‍ റാല്‍സ്റ്റണ്‍ എന്നിവര്‍ ബോളുകൊണ്ടും അത്ഭുതം കാട്ടാന്‍ ശേഷിയുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News