ബാബ്‌റി മസ്ജിദ് കേസ്: സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം; പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍

ദില്ലി: ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും.

തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജികളിലാണ് പരിഗണിക്കുന്നത്.

2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010ലെ വിധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക താല്‍പര്യമെടുത്ത് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേള്‍ക്കുന്നത്.

കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്ലിം വിഭാഗത്തിന് വേണ്ടി വാദിക്കുക.

എസ്.കെ ജെയിന്‍, രഞ്ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവരാണ് ഹിന്ദുവിഭാഗത്തിന് വേണ്ടി ഹാജരാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here