രണ്ടാം ക്ലാസുകാരിക്ക് പീഡനം; വിവരം പുറത്തുപറഞ്ഞാല്‍ ജീവനോടെ കത്തിക്കുമെന്ന് ഭീഷണി; നൃത്താധ്യാപകന്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ രണ്ടാം ക്ലാസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ നൃത്താധ്യാപകന്‍ അറസ്റ്റിലായി.

ആറ് മാസമായി അധ്യാപകന്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നുന്ന് പോലീസ് പറയുന്നു. കൊല്‍ക്കത്തയിലെ പ്രമുഖ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം.

സൗത്ത് കൊല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്കിന് അടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിലാണ് സംഭവം. കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് അമ്മ കാരണം തിരക്കിയപ്പോഴാണ് നൃത്താധ്യാപകന്‍ സ്‌കൂളില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവം കുട്ടി വെളിപ്പെടുത്തുന്നത്. സംഭവം രക്ഷിതാക്കളോട് പറഞ്ഞാല്‍ ജീവനോടെ കത്തിക്കുമെന്ന് അധ്യാപകന്‍ ഭീഷണി മുഴക്കിയെന്നും കുട്ടി പറഞ്ഞു.

ഇതോടെ കുറ്റക്കാരനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷിതാക്കള്‍ സ്‌കൂളിന് മുമ്പില്‍ പ്രതിഷേധവുമായെത്തി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് നൃത്താധ്യാപകനെതിരേ ചുമത്തിയിട്ടുളളത്.

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കുള്ള കോണ്‍വെന്റ് സ്‌കൂളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

2017 ഡിസംബറില്‍ കൊല്‍ക്കത്തയിലെ മറ്റൊരു സ്വകാര്യ സ്‌കൂളില്‍ ചോക്ലേറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡനത്തിരക്കിയ കേസില്‍ കായികാധ്യാപകന്‍ ഉള്‍പ്പടെ നാല് അധ്യാപകര്‍ അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News