പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ; വെളിപ്പെടുത്തലുമായി എംഡി രംഗത്ത്

2011ല്‍ തുടങ്ങിയ തട്ടിപ്പ് ഈ ജനുവരി മൂന്നിനാണ്  കണ്ടെത്തിയതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ മേത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് ജീവനക്കാര്‍ അവരുടെ അക്കൗണ്ട് വഴി അനധികൃതമായി പണമിടപാട് നടത്തി. അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 29ാം തീയതി തട്ടിപ്പ് സംബന്ധിച്ച് സിബിഐക്ക് പരാതി നല്‍കിയെന്നും അന്വേഷണം നടക്കുകയാണെന്നും സുനില്‍ മേത്ത പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ ജാമ്യത്തില്‍ നിറുത്തി വിദേശബാങ്കുകളില്‍ നിന്നും വജ്രവ്യാപാരി നീരവ് മോദി വ്യായ്പ എടുത്തതടക്കം 11,346 കോടി രൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വ്യായ്പയുടെ ബാധ്യത വഹിക്കേണ്ടി വന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് നീരവ് മോദിക്കെതിരെ കേസെടുത്തു.

പുലര്‍ച്ചയോടെ നീരവ് മോദിയുടെ മുബൈയിലെ കലാ ഘോഡയിലെ ഓഫീസിലും നാലു ജ്വല്ലറികളിലും ദില്ലിയിലെ രണ്ട് ജ്വല്ലറികളിലും സൂറത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ഷോറുമൂകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചു.തട്ടിപ്പിന് കൂട്ട് നിന്ന പഞ്ചാബ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഇവരുടെ വസതികളിലും റെയ്ഡ് നടക്കുന്നു. ബയേഴ്സ് ക്രഡിറ്റായി ഇന്ത് വലിയ തുക മുടങ്ങിയിട്ടും റിസര്‍വ് ബാങ്കിനെ അറിയിക്കാത്ത പഞ്ചാബ് ബങ്കിനെ നടപടിയെ സംശയത്തോടെയാണ് സെബി വീക്ഷിക്കുന്നത്. വായ്പ നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ സെബി അന്വേഷണവും ആരംഭിച്ചു.

ബാങ്കിന്റെ ഓഹരിമൂല്യം ഇന്നും ഇടിഞ്ഞും.ബാങ്ക് നല്‍കിയ ബയേഴ്സ് ക്രെഡിറ്റിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ഇടപാടുകളും നിറുത്തുന്നതായി വിവിധ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചു.അതേ സമയം തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ വജ്രവ്യാപാരി നീരവ് മോദി ഇന്ത്യ വിട്ടു.

ബല്‍ജിയത്തിലെ ആന്റവെര്‍പിലാണ് നീരവ് മോദിയുടെ കുടുംബമുള്ളത്.ഫോബ്സ് മാസിക പുറത്ത് വിട്ട കണക്ക് പ്രകാരം അതിസമ്പന്നറില്‍ 85ആം സ്ഥാനക്കാരനാണ് നീരവ്. 6435 കോടി മതിപ്പ് വില വരുന്ന തന്റെ ജ്വല്ലറിയായ ഫയര്‍ സ്റ്റാര്‍ ഡയമണ്ടസ് വിറ്റ് കടം തീര്‍ക്കുമെന്ന് അറിയിച്ച് നിരവ് എല്ലാ ബാങ്കുകള്‍ക്കും കത്ത് നല്‍കി.ഇതിന് ആറ് മാസം കാത്തിരിക്കണമെന്നുമാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here