സിപിഐഎം സംസ്ഥാന സമ്മേളനം; വിഎസ് പതാക ഉയര്‍ത്തും; പിണറായി ദീപശിഖ തെളിയിക്കും; യെച്ചൂരി ഉദ്ഘാടനം ചെയ്യും

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിനല്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22-ന്‌ രാവിലെ വി.എസ്‌.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘടാനം ചെയ്യും.

ഇൗ മാസം 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വെച്ച്‌ നടക്കുന്ന സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന്‍റെ തയ്യാറെടുപ്പുകള്‍ ഇ.പി.ജയരാജന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാർട്ടി സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്തു.
സംസ്ഥാന സമ്മേളനത്തിനല്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേരാകും പങ്കെടുക്കുക.

പൊതുസമ്മേളന നഗറില്‍ 21-ന്‌ വൈകുന്നേരം 6 മണിക്ക്‌ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ പതാക ഉയര്‍ത്തും. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്‌മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ 21-ന്‌ വൈകുന്നേരം തൃശ്ശൂരില്‍ സംഗമിച്ച്‌ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും.

പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22-ന്‌ രാവിലെ വി.എസ്‌.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘടാനം ചെയ്യും. പ്രകാശ്‌ കാരാട്ട്‌, എസ്‌.രാമചന്ദ്രന്‍പിള്ള, ബൃന്ദാകാരാട്ട്‌, എ.കെ.പത്മനാഭന്‍, എം.എ.ബേബി എന്നീ പോളിറ്റ്‌ബ്യൂറോ മെമ്പര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

തുടർന്ന് സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്ത് അംഗീകരിക്കും. അതിനു ശേഷം പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും .

25ാം തീയതി സാംസ്കാരിക നഗരിയെ ചുവപ്പണിയിച്ച് റെഡ് വേളന്‍റിയർ മാർച്ചോടെ ആരംഭിക്കുന്ന ബഹുജന റാലിക്ക് ശേഷം പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് സമാപനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel